ഡോ ദിവ്യ എസ് അയ്യർ
തിരുവനന്തപുരം ജില്ലാ കളക്ടർ ദിവ്യ എസ് ഐയ്യർ. വൈദ്യശാസ്ത്രത്തില്‍ സ്വര്‍ണ മെഡലോടെ എംബിബിഎസ് പൂര്‍ത്തിയാക്കിയ ദിവ്യ ഒന്നരവര്‍ഷം ജോലി നോക്കി, തുടര്‍ന്ന് സിവില്‍ സര്‍വീസിൽ വിജയം. .ദിവ്യയുടെ ”പാത്ത് ഫൈന്‍ഡര്‍” എന്ന പുസ്തകം, സിവില്‍ സര്‍വ്വീസ് പരീക്ഷയെ അഭിമുഖീകരിക്കുന്നവര്‍ക്ക് വഴികാട്ടിയാണ്. അടുത്തിടെ ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ”ആമസോണി”ലെ ”ബെസ്റ്റ് സെല്ലര്‍” പട്ടികയില്‍ ഇടം പിടിച്ചു ഈ പുസ്തകം. കുട്ടിക്കാലം മുതലേ അഭിനയം ഇഷ്ടമായിരുന്നു ദിവ്യക്ക്. ചില നാടകങ്ങൾ സംവിധാനം ചെയ്തവതരിപ്പിച്ചിട്ടുണ്ട്. ദിവ്യ. നിര്‍ഭയ കേസിനെക്കുറിച്ചൊരു നാടകമായിരുന്നു ആദ്യം അവതരിപ്പിച്ചത് . അത് ഒരുപാട് ശ്രദ്ധ നേടിയപ്പോൾ രണ്ടാമത് ഭ്രൂണഹത്യതെയക്കുറിച്ച് നാടകം എഴുതി സംവിധാനം ചെയ്തവതരിപ്പിക്കയുണ്ടായി. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയമായ വൃദ്ധസദനത്തെക്കുറിച്ച് പറയുന്ന ബെന്നി ആശംസ സംവിധാനം ചെയ്ത ”ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്തുമസ്”എന്ന സിനിമയില്‍ പ്രധാനമായൊരു വേഷത്തിൽ അഭിനയിക്കയുണ്ടായി. അതിന് പ്രതിഫലം കൈപറ്റിയില്ല അഭിനയത്തിന് പുറമേ നൃത്തം, സംഗീതം തുടങ്ങിയ മേഖലകളിലും പ്രാവിണ്യമുള്ളയാളാണ് ദിവ്യ. കോട്ടയം അസി. കളക്ടറായിരുന്ന കാലഘട്ടത്തില്‍ ”വോട്ടിങ്ങ്”ന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കാന്‍വേണ്ടി ”വിരല്‍ത്തുമ്പില്‍ നമ്മുടെ ഭാവി” എന്ന ഗാനം സ്വന്തമായി എഴുതി, ആലപിച്ചിട്ടുണ്ട്. അച്ഛൻ ശേഷ അയ്യർ, അമ്മ ഭഗവതി അമ്മാൾ, സഹോദരി നിത്യ. ഭർത്താവ് എം എൽ എ ശബരീനാഥ്