കാവിയുടുപ്പുമായ് കാറ്റു കൊള്ളാൻ

കാവിയുടുപ്പുമായ് കാറ്റു കൊള്ളാൻ വരും
കർപ്പൂരമേഘമേ
ക്ലാവു പിടിച്ചനിൻ പിച്ചള മൊന്തയിൽ
കണ്ണുനീരോ പനിനീരോ 
കണ്ണുനീരോ പനിനീരോ

തൂമിന്നൽ തൂലിക കൊണ്ടു നീ എത്രയോ
പ്രേമകഥകൾ രചിച്ചൂ - പണ്ടെത്ര
പ്രേമകഥകൾ രചിച്ചൂ
എല്ലാ കഥകളും അന്ത്യരംഗങ്ങളിൽ
എന്തിനു കണ്ണീരിൽ മുക്കി - ക്രൂരമായ്
എന്തിനു കണ്ണീരിൽ മുക്കി 
കാവിയുടുപ്പുമായ് കാറ്റു കൊള്ളാൻ വരും
കർപ്പൂരമേഘമേ

ദാഹനീർ തൂകി നീ ഈ വനഭൂമിയിൽ
മോഹലതകൾ പടർത്തീ
എല്ലാ ലതകളും പൂത്തു തുടങ്ങുമ്പോൾ
എന്തിനു തല്ലിക്കൊഴിച്ചു
എന്തിനു തല്ലിക്കൊഴിച്ചു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaaviyuduppumaay

Additional Info

Year: 
1969

അനുബന്ധവർത്തമാനം