ബിച്ചു തിരുമല

1942 ഫെബ്രുവരി 13ന് ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ ജഡ്ജി ശങ്കരപ്പിള്ളയുടെ പൌത്രി പാറുക്കുട്ടിയമ്മയുടെയും സി ജി ഭാസ്ക്കരന്‍നായരുടെയും മൂത്തമകനായി ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിഎ ബിരുദം നേടി. 1962ല്‍ അന്തര്‍ സര്‍വ്വകലാശാലാ റേഡിയോ നാടകോത്സവത്തില്‍ 'ബല്ലാത്ത ദുനിയാവാണ്' എന്ന നാടകമെഴുതി അഭിനയിച്ച് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി.ഗാനരചയിതാവായി സിനിമയിലേക്ക് വഴിതെറ്റിവന്ന ബിച്ചു എന്നറിയപ്പെടുന്ന ശിവശങ്കരന്‍ നായര്‍ അന്തരിച്ച സംവിധായകന്‍ എം. കൃഷ്ണന്‍നായരുടെ സഹസംവിധായകനായാണ് സിനിമാരംഗത്തെത്തുന്നത് .ആ സമയത്താണു സിനിമയില്‍ ഗാനമെഴുതാന്‍ അവസരം ലഭിച്ചത്. സി ആര്‍ കെ നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിന് ഗാനങ്ങള്‍ എഴുതിയെങ്കിലും ചിത്രം റിലീസായില്ല. തുടര്‍ന്ന് എഴുതിയ എന്‍ പി അബുവിന്റെ സ്ത്രീധനവും പുറത്തുവന്നില്ല. നടന്‍ മധു നിര്‍മ്മിച്ച 'അക്കല്‍ഭാമ'യാണ് ബിച്ചു ഗാനമെഴുതി റിലീസായ ആദ്യചിത്രം. 1981ലും 1991ലും മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ആദ്യ കവിതാസമാഹാരമായ 'അനുസരണയില്ലാത്ത മനസ്സിന്' 1990ലെ വാമദേവന്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1981ലെ റീജിയണല്‍ പനോരമ ഫിലിം സെലക്ഷന്‍ ജൂറിയില്‍ അംഗമായിരുന്നു.
സിനിമാഗാനങ്ങളടക്കം ഏകദേശം അയ്യായിരം ഗാനങ്ങൾ മലയാളികൾക്ക് മൂളി നടക്കാനായി ബിച്ചുവിന്റെ തൂലികയിൽ നിന്നു പിറന്നു.1994 ൽ ഉണ്ടായ അപകടത്തെ തുടർന്ന് ബിച്ചു ഏറെനാൾ സംഗീതലോകത്തു നിന്ന് വിട്ടു നിന്നു.എ ആർ റഹ്മാന്റെ ആദ്യചിത്രമായ യോദ്ധയ്ക്ക് :പടകാളി വരികളെഴുതി വേഗത കൂട്ടിയ തൂലികയാണു ബിച്ചുവിന്റേത്.പാവാട വേണം മേലാട വേണം ,നീലജലാശയത്തിൽ, രാകേന്ദു കിരണങ്ങൾ ,സുന്ദരീ സുന്ദരീ, ഏഴു സ്വരങ്ങളും..... തുടങ്ങി പാട്ടിന്റെ പല പല അക്ഷരച്ചിട്ടകളിലേക്കും ബിച്ചു തിരുമല നമ്മളെ കൂടെ കൊണ്ടു നടന്നു.
സംഗീത സംവിധാനം നിർവഹിച്ച ആദ്യചിത്രം സത്യം (1985) ആണ്.
പിന്നണി ഗായക സുശീലാദേവിയും സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്. പ്രസന്നയാണ് ഭാര്യ. ഏക മകന്‍ സുമന്‍.
- എന്താണു് നിങ്ങളുടെ അഭിപ്രായം?
- 35423 പേർ വായിച്ചു
- English
ഗാനരചനകൾ
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- …
- അടുത്തതു് ›
- അവസാനത്തേതു് »
സംഗീതം പകര്‍ന്ന ഗാനങ്ങള്‍
ആലപിച്ച ഗാനങ്ങൾ
| തലക്കെട്ട് | Film/album |
|---|---|
| ഭൂമി കറങ്ങുന്നുണ്ടോടാ | ഒപ്പം ഒപ്പത്തിനൊപ്പം |
എഡിറ്റിങ് ചരിത്രം
|
എഡിറ്റർ |
സമയം | ചെയ്തതു് |
|---|---|---|
| ജിജാ സുബ്രഹ്മണ്യൻ | 16 Apr 2010 - 19:00 |